Site iconSite icon Janayugom Online

ഉപഭോക്തൃ തര്‍ക്ക പരിഹാരം അനിശ്ചിതത്വത്തിൽ; കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് അപേക്ഷകൾ

ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പ്രവര്‍ത്തനം നിലച്ചു. നാല് മാസമായി പരാതികൾ പരിഹരിക്കാനുള്ള സിറ്റിങ് നടക്കാത്തതിനാൽ നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. പരാതികള്‍ക്ക് പരിഹാരം കാണേണ്ട ജഡ്ജിങ് പാനലിലെ അംഗങ്ങളുടെ ഒഴിവു നികത്താത്തതിനാലാണ് അനിശ്ചിതത്വത്തിന് കാരണം. ജില്ല ജഡ്ജിക്ക് തുല്യമായ പദവിയുള്ള പ്രസിഡന്റും രണ്ടംഗങ്ങളും ഉള്‍പ്പെട്ടതാണ് ജഡ്ജിങ് പാനൽ. പ്രസിഡന്റും ഒരംഗവും ഉണ്ടെങ്കിൽ സിറ്റിങ് നടത്താം. എന്നാൽ, പ്രസിഡന്‍റ് മാത്രമാണ് നിലവിലുള്ളത്. പുതിയ അംഗങ്ങളെ എന്നു നിയമിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Exit mobile version