Site icon Janayugom Online

ഓട്ടോ ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ച് തർക്കം; വീടിന് തീയിട്ട യുവാവ് പിടിയിൽ

ഉള്ളിയേരി തെരുവത്ത് കടവിൽ വീടാക്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഉള്ളിയേരി പുതുവയൽകുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. മാർച്ച് 10ന് തെരുവത്ത് കടവിൽ യൂസഫിന്റെ വീടിന് ഫായിസ് തീയിടുകയായിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ച് തർക്കമുണ്ടായത്. ഇതിൽ യൂസഫ് ഇടപെട്ടതിനെ തുടർന്നാണ് ഫായിസ് വീട് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. മലപ്പുറം അരീക്കോടുള്ള ലോഡ്ജിൽ വച്ചാണ് അത്തോളി പൊലീസ് ഇയാളെ പിടികൂടിയത്.

വീട്ടിലെ കസേരകളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ശേഷം ഫായിസ് ഒളിവിൽ പോയിരുന്നു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ആർ രാജീവ്, കെ പി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ പൊലീസ് ഓഫിസർമാരായ ഒ ഷിബു, കെ എം അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഫായിസ് ലഹരിക്കടിമയായിരുന്നു. മുൻപ് കുപ്പായം തുന്നിക്കിട്ടാൻ വൈകിയ കാരണത്തിന് തയ്യൽ മെഷീൻ പുഴയിലെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.

Eng­lish Summary;Controversy over alleged dust while dri­ving an auto; The youth who set the house on fire was arrested
You may also like this video

Exit mobile version