പ്രമുഖ ഗായിക അഭിരാമി സുരേഷിനെതിരെ സൈബർ ആക്രമണം. കഴിഞ്ഞദിവസം നടന്ന അഭിരാമിയുടെ സംഗീതപരിപാടിയുടെ വീഡിയോകൾക്ക് താഴെ നിരവധി പേരാണ് ശാരീരികാധിക്ഷേപവും ലൈംഗികാധിക്ഷേപവും ഉൾപ്പെടെ നിറഞ്ഞ കമന്റുകളിട്ടത്. ഇതിനെതിരെ വൈകാരികമായ പോസ്റ്റുമായി അഭിരാമി സുരേഷ് രംഗത്തെത്തി. അധിക്ഷേപ വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത് ചിന്തകളുടെ അഭാവമാണെന്ന് ദീർഘമായ കുറിപ്പിൽ താരം കുറിച്ചു.
വ്യത്യസ്തമായ ആംഗിളുകളും മോശം റാമ്പ് ഷോട്ടുകളും താഴെയായി സ്ഥാപിച്ച ക്യാമറകളുമാണ് ഉണ്ടായിരുന്നതെന്ന് അഭിരാമി പറയുന്നു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ഷോ. രണ്ടര മണിക്കൂർ നേരം ആദ്യാവസാനം എല്ലാവരും സജീവമായിരുന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഇതിഹാസ താരമല്ല താൻ. താനൊരു പെർഫോമറാണ്. നൃത്തം ചെയ്യും. ആ നിമിഷത്തിനുവേണ്ടി ശരീരവും ശ്വാസവും സമർപ്പിക്കും. അതാണ് താൻ ചെയ്തത്. ‑അഭിരാമി പറഞ്ഞു.

