Site icon Janayugom Online

ആണവായുധങ്ങള്‍ വിന്യസിക്കാം: ആഗോള അഴിമതിവീരനായ ലുക്കാഷെങ്കോയ്ക്ക് കൂടുതല്‍ അധികാരം നല്‍കി

lukashenko

ഭരണഘടനയില്‍ മാറ്റം വരുത്തി ബലാറസ്. ആണവായുധമുക്ത രാഷ്ട്രമെന്ന പദവി ഭരണഘടനയില്‍ നിന്നും നീക്കം ചെയ്ത് ബെലാറൂസ്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസിന്റെ ഏത് ഭാഗത്തും വിന്യസിക്കാം. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷോങ്കോയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഇതോടെ 2035 വരെ ലൂക്കാഷെങ്കോയ്ക്ക് അധികാരത്തില്‍ തുടരാം.

ആണവ പ്രതിരോധ സേനയോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തയാറാകാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി. ഞായറാഴ്ചയാണ് ഹിതപരിശോധനയ്ക്കു ശേഷം ബെലറൂസ് അണവായുധ ഉപയോഗം സംബന്ധിച്ച് ഭരണഘടന ഭേദഗതി ചെയ്തത്. റഷ്യയുടെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള ബെലറൂസ് ഇതിനോടകം തന്നെ റഷ്യൻ സൈന്യത്തെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019ലെ ഏറ്റവും അഴിമതിക്കാരായ ലോക നേതാക്കളില്‍ ഒന്നാം സ്ഥാനക്കാരനാണ് ലൂക്കാഷെങ്കോ. അധികാരം മുഴുവന്‍ സ്വന്തം വസതിയില്‍ കേന്ദ്രീകരിച്ച സ്വേച്ഛാധിപതിയെന്ന അപഖ്യാതിയും ലൂക്കാഷെങ്കോയ്ക്കുണ്ട്.

കുടിയേറ്റക്കാര്‍ക്കുപുറമേ സ്വന്തം ജനതയോടും കൂടി മോശകരമായി പെരുമാറിയ ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.

Eng­lish Sum­ma­ry: Deploy nuclear weapons: Gives more pow­er to glob­al cor­rup­tion hero Lukashenko

You may like this video also

Exit mobile version