സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈയിൽ എയർപോർട്ടിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. പ്രമുഖ നടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ജീവന് ഭീഷണിയുണ്ടെന്നും തടഞ്ഞുവച്ചതിന്റെ കാരണം അറിയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. കൂടാതെ, തനിക്ക് 7മണിക്കൂറായി ഭക്ഷണവും വെള്ളവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നിന്ന് കേരള പൊലീസ് എത്തി സനൽ കുമാറിനെ കസ്റ്റഡിയിലെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകൻ സനൽകുമാർ ശശിധരനെ എയർപോർട്ടിൽ തടഞ്ഞുവെച്ചു; നടപടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടർന്ന്

