Site icon Janayugom Online

ചുമരില്‍ മഷിവീണതിനുപിന്നാലെ അധ്യാപികയുടെ ഭീഷണി: 25,000 ആവശ്യപ്പെട്ട ടീച്ചറിന്റെ നടപടിയില്‍ മനംനൊന്ത് കണ്ണൂരില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

riya

ക്ലാസ് മുറിയുടെ ഭിത്തിയിലും ഡസ്കിലും മഷി തേച്ചെന്നും, സ്റ്റുഡന്റ് കേഡറ്റില്‍ നിന്ന് ഒഴിവാകാതിരിക്കാന്‍ പണം നല്‍കണമെന്നും അധ്യാപിക മരിച്ച റിയയുടെ സഹപാഠിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25,000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറയുന്നു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് മടങ്ങിയതെന്നും സഹപാഠി പറഞ്ഞു.

സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇതുവരെ പ്രതികരിച്ചില്ല. കേസിൽ റിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പേനയിലെ മഷി ഡെസ്കിലും ചുരവിലും തേച്ചതായിരുന്നു കാരണം. അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം നിർത്തിയില്ല. രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞു. വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. 

Eng­lish Sum­ma­ry: Dis­heart­ened by teacher’s demand of Rs 25,000, stu­dent com­mits sui­cide in Kannur

You may also like this video

Exit mobile version