58 ഗ്രാം മെത്താംഫെറ്റമിനുമായി താമരശ്ശേരിയിലെ രാസലഹരിയുടെ മൊത്ത കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ. താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താനെയാണ് പിടികൂടിയത്. കോവൂർ ഇരിങ്ങാടൻപള്ളിക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ബംഗളൂരുവിലെ ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ് മിർഷാദ്. പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെയും ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖിന്റെയും ഭാര്യയെ കൊന്ന യാസിറിന്റെയും സുഹൃത്താണ് ഇയാൾ.
താമരശ്ശേരിയിൽ രാസ ലഹരിയുടെ മൊത്തകച്ചവടക്കാരൻ അറസ്റ്റിൽ; 58 ഗ്രാം മെത്താംഫെറ്റമിനും പിടികൂടി

