Site icon Janayugom Online

ബംഗ്ലാദേശിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ചരക്കുവിമാനം തകര്‍ന്നുവീണ് എട്ടു മരണം

ബംഗ്ലാദേശിലേക്ക് സെര്‍ബിയയില്‍നിന്നും ആയുധങ്ങളുമായി പോകുകയായിരുന്ന ചരക്കുവിമാനം വടക്കന്‍ ഗ്രീസില്‍ തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി കവാല നഗരത്തിനു സമീപമുള്ള മലനിരകളിലാണു തകര്‍ന്നുവീണത്. കുഴിബോംബുകള്‍ അടക്കം 11 ടണ്‍ ആയുധങ്ങളാണു വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷ ഉറപ്പുവരിത്തിയ ശേഷമേ രക്ഷാപ്രവര്‍ത്തകര്‍ അപകടമേഖലയിലേക്കു പോകൂ. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരാളും വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചു. ഇന്നലെ രാവിലെ ഡ്രോണുകള്‍ ഉപയോഗിച്ച് അപകടമേഖല നിരീക്ഷിക്കുന്നുണ്ട്. സുരക്ഷിതമെന്ന് ഉറപ്പാക്കിയശേഷം കരസേന, ബോംബ് സ്‌ക്വാഡ്, അണുശക്തി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ അപകടമേഖലയിലേക്കു പോകും.

ഉക്രെയ്‌നിലെ മെറിഡിയന്‍ കാര്‍ഗോ എയര്‍ലൈന്‍സിന്റെ ആന്റനോവ് ‑12 വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ എന്‍ജിന്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ്, കവാല വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി ചോദിച്ചിരുന്നു. എന്നാല്‍, ലാന്‍ഡിംഗിനു മുമ്പേ അപകടം സംഭവിക്കുകയായിരുന്നു. വിമാനം ജോര്‍ദാന്‍, സൗദി, ഇന്ത്യ വഴി ബംഗ്ലാദേശിലെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

Eng­lish sum­ma­ry; Eight dead as car­go plane car­ry­ing weapons to Bangladesh crashes

You may also like this video;

Exit mobile version