ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയില്‍ മുൻ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. പഞ്ചാബ് ഹരിയാന മുൻ ഹൈക്കോടതി ജഡ്ജി രാകേഷഅ കുമാര്‍ ജയിനിനെയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതി നിയമിച്ചത്.
ജഡ്ജിയുടെ മേൽ നോട്ടത്തിലായിരിക്കും ഇനി എസ്ഐടി അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിസ്ഥാനത്തുള്ള കേസ് അന്വേഷിക്കാൻ യുപി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ലഖിംപുർ ഖേരിയിൽനിന്നുതന്നെയുള്ള എസ്ഐ റാങ്കിൽപെട്ട ഉദ്യോഗസ്ഥരാണ് കൂടുതലുമുള്ളത്.
English Summary :Ex High court judge appointed by SC in Lakhimpur case investigation