Site icon Janayugom Online

കണ്ണുകള്‍ ചൂഴ്ന്നെടുത്തു, ജനനേന്ദ്രിയം മുറിച്ചുമാറ്റി: പുരോഹിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളുന്നു

priest

പുരോഹിതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബീഹാറില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയാണ് ഗോപാൽഗഞ്ച് ജില്ലയിൽ പുരോഹിതനെ വെടിവച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും ജനനേന്ദ്രിയം വെട്ടിമാറ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുരോഹിതനെ ഏറെ നാളുകളായി കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

ദനാപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്ന മനോജ് കുമാർ എന്ന പുരോഹിതനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. 

വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയതിന് ശേഷമാണ് കുമാറിനെ കാണാതായതെന്ന് കുടുംബം പറയുന്നു. ഏറെ തിരഞ്ഞിട്ടും ഇയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് ശനിയാഴ്ചയോ ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്ന് വകൃതമാക്കപ്പെട്ട നിലയില്‍ ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. 

സംഭവം പുറത്തറിഞ്ഞയുടൻ, പൊലീസിന്റെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. നാട്ടുകാരുടെ കല്ലേറില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധകര്‍ പൊലീസ് വാഹനവും അഗ്നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Eyes gouged out, gen­i­tals cut off: Protests erupt over kil ling of priest

You may also like this video

Exit mobile version