Site icon Janayugom Online

വ്യാജനും റെന്റ് എ കാറും പായുന്നു; ഓട്ടമില്ലാതെ ടാക്സികൾ

bus

നികുതിയടച്ച് ഓടുന്ന ടാക്സികളും ചെറുകിട വാഹനങ്ങളും സവാരിയില്ലാതെ നിരത്തിൽകിടക്കുമ്പോൾ വ്യാജ ടാക്സികളും റെന്റ് എ കാറും ചീറിപ്പായുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മോട്ടോർവാഹന നിയമഭേദഗതി മൂലം തൊഴിലാളികൾ കുടുംബം പുലർത്താൻ ബുദ്ധിമുട്ടുമ്പോഴാണ് വ്യാജ ടാക്സികൾ നിരത്തു കീഴടക്കുന്നത്.
നിയമനിഷേധത്തിനെതിരെ കടുത്ത നടപടിവേണമെന്ന ആവശ്യം ശക്തമാകുകയാണ്. ടാക്സി, ചെറുകിട മേഖലയിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സ്വയംതൊഴിൽ എന്ന രീതിയിലാണ് ഈ രംഗത്തേക്ക് കടന്നത്. കിടപ്പാടം പണയപ്പെടുത്തിയും ധനസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തുമാണ് പലരും വാഹനം വാങ്ങിയത്. 

വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ വ്യാജ ടാക്സികൾ വ്യാപകമാകുന്നത് ജീവിതം പ്രതിസന്ധിയിലാക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്രസർക്കാരിന്റെ മോട്ടോർവാഹന നിയമഭേദഗതി വരുത്തിവച്ച ഗുരുതര പ്രത്യാഘാതങ്ങളും മോട്ടോർ മേഖലയെ തകർക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കുന്ന അമിതവില, വർഷംതോറും കുതിച്ചുയരുന്ന ഇൻഷുറൻസ് പ്രീമിയം, സർവീസ് ചാർജുകളിലെ ഭീമമായ വർധന, കടുത്ത സാമ്പത്തികമാന്ദ്യം മൂലമുണ്ടാകുന്ന തൊഴിൽനഷ്ടം തുടങ്ങിയവയും വരുമാനത്തിൽ ഇടിവുണ്ടാക്കി.
വേഗപ്പൂട്ട്, ജിപിഎസ് സംവിധാനം എന്നിവ നടപ്പാക്കാൻ വലിയ തുക വേണം. കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയം സൃഷ്ടിച്ചിരിക്കുന്ന ബുദ്ധിമുട്ടും വിവരണാതീതമാണ്.

Eng­lish Sum­ma­ry: Fake and rent a car rush­es; Taxis with­out running

You may also like this video

Exit mobile version