Site icon Janayugom Online

വേള്‍ഡ് കപ്പ്: ജര്‍മ്മനിയും വീണു, ജപ്പാന് അട്ടിമറി ജയം

japan

ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ രാജ്യത്തിന്റെ അട്ടിമറി. മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് ഇയില്‍ വമ്പന്മാരായ ജര്‍മ്മനിയെ ജപ്പാന്‍ കീഴടക്കി. ആക്രമണത്തിന് പേരുകേട്ട ജര്‍മ്മനി ആദ്യം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ കളികൈവിടുകയായിരുന്നു. ജര്‍മ്മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും തകുമ അസാനോയും ഗോള്‍ നേടി.

2018 ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ മൊറോക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചില്ല.

അതേസമയം ഒരു ഗോളിന് പിന്നില്‍ പോയ ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തി ഫ്രാന്‍സ് വിജയം നേടി. ഓസ്ട്രേലിയയ്ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നിലവിലെ ലോകചാമ്പ്യന്മാരുടെ വിജയം. ഫ്രാന്‍സിനായി ഒലിവര്‍ ജിറൂദ് ഇരട്ട ഗോളുമായി തിളങ്ങി. അഡ്രിയാന്‍ റാബിയോട്ട്, കിലിയന്‍ എംബാപ്പെ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

Eng­lish Sum­ma­ry: Fifa world cup; japan stuns Germany

You may also like this video

Exit mobile version