Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനം

ഡൽഹിയിലെ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനമേർപ്പെടുത്തി ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (ഡിപിസിസി). എല്ലാ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1981ലെ എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിൻറെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്.വായു മലിനീകരണത്തോത് വ‍‌‍‍‍‍‌‌ർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിപിസിസിയുടെ ഉത്തരവ്. കൽക്കരിയും വിറകും വലിയ തോതിൽ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നിലവാരത്തെ ബാധിക്കും എന്നതിനാലാണ് നിരാധനം. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നി‌‌ർദേശം.

Exit mobile version