Site iconSite icon Janayugom Online

അസമില്‍ തടവിലാക്കിയ വിദേശികളെ തിരിച്ചയക്കണം

അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിയുന്ന വിദേശികളെ തിരിച്ചയക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന 17 വിദേശികളെ മോചിപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.

ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഇവരെ തിരിച്ചയക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന വിദേശികളെ സംബന്ധിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ എഎസ് ഓക്ക, ഉജ്ജ്വല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. 

രണ്ട് വർഷമായി വിദേശികള്‍ തടവില്‍ കഴിയുകയാണ്. ഇവര്‍ക്ക് നല്‍കിവരുന്ന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും അവരുടെ എണ്ണം തിട്ടപ്പെടുത്താനും സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അസം സര്‍ക്കാര്‍ നിയോഗിച്ച അസം ലീഗൽ സർവീസസ് അതോറിറ്റി കമ്മിറ്റി തടങ്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. വിദേശികളെ തിരിച്ചയക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ജൂലൈ വീണ്ടും 26ന് പരിഗണിക്കും.

Eng­lish Sum­ma­ry: For­eign­ers detained in Assam should be sent back

You may also like this video

Exit mobile version