Site iconSite icon Janayugom Online

മരുന്ന് കുറിപ്പടികളിൽ ജനറിക് നാമം; ഉത്തരവ് ഡോക്ടർമാർ പാലിക്കുന്നില്ലെന്ന് ആക്ഷേപം

doctordoctor

മരുന്ന് കുറിപ്പടികളിൽ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവ് ഡോക്ടർമാർ പാലിക്കുന്നില്ലെന്ന് ആക്ഷേപം. ഇത് രോഗികൾക്ക് മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്ന് മാറിനൽകാൻ ഇടയാക്കുന്നു. ഡോക്ടറുടെ കുറിപ്പ് രോഗികൾക്ക് വായിച്ച് മനസ്സിലാക്കാൻ സാധിക്കുക അപൂർവമാണ്. 

മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ആർക്കും വായിക്കാൻ കഴിയുന്നരീതിയിൽ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും ജില്ലയിൽ ഭൂരിഭാഗം ഡോക്ടർമാരും പാലിക്കാറില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറിപ്പടികൾ പരിശോധിക്കുന്നതിന് പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണമെന്നും കഴിഞ്ഞവർഷത്തെ സർക്കാർ ഉത്തരവിൽ നിർദേശമുണ്ട്. എന്നാൽ ആശുപത്രികളിൽ ഇങ്ങനെ ഒരു കമ്മിറ്റിതന്നെ വിരളമാണ്. കമ്മിറ്റി രൂപീകരിക്കുന്ന ഇടങ്ങളിൽതന്നെ പരിശോധന നടക്കാറുമില്ല. ജില്ലതലത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർക്ക് ഇത് പരിശോധിക്കാൻ അധികാരമുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 

ജനറിക് നാമം നിർബന്ധമാക്കാനും പാലിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കാനും മെഡിക്കൽ കൗൺസിലും ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മിഷനും ഇതേ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടീസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾക്കും മെഡിക്കൽ കമ്മീഷൻ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, ജനറിക് നാമം നിർബന്ധമാക്കൽ പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. മരുന്ന് വിൽപനക്കാർ ഏറ്റവും കൂടുതൽ കമ്മീഷൻ ലഭിക്കുന്ന മരുന്നുകൾ വിൽക്കാൻ ഇത് ഇടവരുത്തും. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. 

Eng­lish Sum­ma­ry: gener­ic name in drug pre­scrip­tions; It is alleged that the doc­tors are not fol­low­ing the order

You may also like this video

Exit mobile version