Site iconSite icon Janayugom Online

ഹിജാബ് ധരിച്ചതിന് പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല: 26 കുട്ടികള്‍ പരീക്ഷ എഴുതാതെ മടങ്ങി

hijabhijab

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. ഹിജാബ് ധരിച്ചെത്തിയ 26 വിദ്യാർഥികളെയാണ് തിരിച്ചയച്ചത്. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസവും ഹിജാബ് ധരിച്ചെത്തിയതിനു സ്കൂളിൽ പ്രവേശിപ്പിക്കാത്തതിനു പെൺകുട്ടി പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ശിവമോഗ ജില്ലയിലെ സർക്കാർ സ്കൂളിലാണു സംഭവം. ഞങ്ങൾ ഹിജാബ് ധരിച്ചാണു വളർന്നത്, അതുപേക്ഷിക്കാനാവില്ല. അതുകൊണ്ടു പരീക്ഷ ബഹിഷ്കരിച്ചു വീട്ടിലേക്കു മടങ്ങുന്നു എന്നാണു കുട്ടി അധികൃതരോടു പറഞ്ഞത്.

അതിനിടെ വടക്കന്‍ കര്‍ണാടകയിലെ വിജയപുരയിലെ സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ പ്രവേശന കവാടത്തില്‍ തടഞ്ഞൂ. കോളജ് പ്രിന്‍സിപ്പാളാണ് വിദ്യാര്‍ത്ഥിനികളെ കോളജില്‍ കയറുന്നതില്‍നിന്നും തടഞ്ഞത്. നേരത്തെ ഹിജാബ് ധരിച്ചെത്തുന്നതിന് ഇവിടെ തടസമൊന്നുമില്ലായിരുന്നു. എന്നാല്‍ ഹിജാബ് ധരിച്ചാല്‍ കയറ്റില്ലെന്ന് കോളജ് അധികൃതര്‍ ഇന്ന് അറിയിക്കുകയാരുന്നു. എന്നാല്‍ കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് അധികൃതരുടെ വാദം.

Eng­lish Summary:Girls not allowed to appear for exams due to wear­ing hijab: 26 stu­dents returned with­out appear­ing for exams

You may like this video also

Exit mobile version