Site icon Janayugom Online

ആട് വീട്ടില്‍ കയറി: മുസ്‌ലിം യുവാവിനെ അയല്‍ക്കാര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

Musqeem killed

ഉത്തര്‍പ്രദേശില്‍ മുസ്‍ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്. മുസ്‌കീമിനെ കൊലപ്പെടുത്തിയതിന് ബിജെപി നേതാവും നഗർ പാലിക ചെയർമാനുമായ അശോക് കുമാർ ജയ്‌സ്വാളിനെ കൂടാതെ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരയുടെ ഭാര്യ മോമിന ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുസ്കീമിന്റെ ആട് അയൽവാസിയായ സന്ദീപിന്റെ വീട്ടില്‍ കയറിയതാണ് പ്രശ്നത്തിന് തുടക്കം. പിന്നീട് അത് വാക്ക് തര്‍ക്കത്തിലേയ്ക്ക് നയിക്കുകയും രാത്രിയിൽ പ്രതികള്‍ മുസ്‌കീമിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിനിടെ മുസ്‌കീം മരിച്ചു, മക്കളായ സൽമാൻ, അഫ്താബ്, ഷീബ, ഷബ്നം എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Goat entered the house: A Mus­lim youth was hacked to death by his neighbors

You may like this video also

Exit mobile version