Site iconSite icon Janayugom Online

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ കടുത്ത നടപടിയുമായി സർക്കാർ; മർദ്ദന വീരന്മാരായ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

യൂത്ത് കോൺഗ്രസ് സുജിത്ത് നേതാവ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയായ സംഭവത്തിൽ മർദ്ദന വീരന്മാരായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. യുവാവിനെ മർദ്ദിച്ച നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്‌തിരുന്നു. ഉത്തര മേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്‌തത്‌. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 

നാല് പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. സസ്‌പെൻഷൻ ശുപാർശയിൽ തൃപ്തിയില്ലെന്നാണ് സുജിത്ത് പ്രതികരിച്ചത്. ഉദ്യോഗസ്ഥർക്ക് സ‌ർക്കാർ സർവീസിൽ തുടരാൻ അർഹതയില്ലെന്നും സുജിത്ത് പറഞ്ഞു. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌​‌‌റ്റേഷനിലെത്തിച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

Exit mobile version