Site iconSite icon Janayugom Online

പാതിവില തട്ടിപ്പ് : യുഡിഎഫ് എംഎല്‍എയുടെ വാദങ്ങള്‍ പൊളിയുന്നു

പാതി വിലയ്ക്ക സ്ക്കൂട്ടറും, ലാപ്ടോപും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ യുഡിഎഫിലെ മുസ്ലീംലീഗ് എംഎല്‍എ നജീബ് കാന്തപുരത്തിന്റെ വാദങ്ങള്‍ പൊളിയുന്നു.മുദ്രാ ചാരിറ്റബിള്‍ ട്രസ്റ്റ് ബാങ്ക് വഴിയാണ് പണം സ്വീകരിച്ചതും, എന്‍ജിഒ കോണ്‍ഫെഡറേഷനു കൈമാറിയതെന്നുമായിരുന്നു പെരിന്തല്‍മണ്ണ എംഎല്‍എ കൂടിയായ നജീബ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 

എന്നാല്‍ ക്യാഷായി പണം പറ്റിയതിന്റെ റസീപ്റ്റ് ഒരു സ്വകാര്യ ചാനലിനു ലഭിച്ചു. പണം നഷ്ടമായ പൊന്ന്യാകുറുശ്ശി സ്വദേശി നിരഞ്ജനയില്‍ നിന്ന് ക്യാഷ് ആയാണ് പണം വാങ്ങിയത്.ക്യാഷ് എന്ന് രേഖപ്പെടുത്തി ഈ റസീപ്റ്റും നല്‍കി. ക്യാഷ് ആയാണ് പണം കൈമാറിയത് എന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ നല്‍കിയ പരാതിയിലും പറയുന്നു.

Exit mobile version