Site icon Janayugom Online

മുണ്ടും ഷര്‍ട്ടും ധരിച്ചെത്തി; കോലിയുടെ റസ്റ്റോറന്റില്‍ നിന്നും പുറത്താക്കി

മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റസ്റ്റോറന്റില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ ജുഹുവിലെ വൺ എട്ട് കമ്യൂൺ എന്ന റസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയായിരുന്നു. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ 10 ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. മുംബൈയിൽ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെ തന്നെ വൺ8 കമ്യൂൺ റസ്റ്റോറന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. എ­ന്നാൽ പ്രവേശന കവാടത്തിൽവച്ചുതന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം.

Eng­lish Summary:He came dressed in a shirt and a shirt; He was fired from Kohli’s restaurant
You may also like this video

Exit mobile version