Site icon Janayugom Online

കനത്ത മഴ: അസമില്‍ പ്രളയം

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ അസമില്‍ പ്രളയം. 21 ജില്ലകളിലെ 950 ഗ്രാമങ്ങളില്‍ നിന്നായി 3.5 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇതുവരെ രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. ബാര്‍പേട്ട, ബിശ്വനാഥ്, കച്ചാര്‍, ചിരാങ്, ഡാരംഗ്, ധേമാജി, ധുബ്‌റി, ദിബ്രുഗഡ്, ഗോലഘട്ട്, ജോര്‍ഹട്ട്, കമ്രൂപ്പ്, വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ്, ലഖിംപൂര്‍, മജുലി, മോറിഗാവ്, നാഗോണ്‍, നല്‍ബരി, ശിവസാഗര്‍, സോണിത്പൂര്‍, തെക്കന്‍ സല്‍മാര, തിന്‍സുകിയ ജില്ലകളിലാണ് പ്രളയം തീവ്രമായത്. 

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഇതുവരെ 3,63,135 പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് 44 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചു. ക്യാമ്പുകളില്‍ 1619 പേരെ പാര്‍പ്പിച്ചു.

ലക്ഷ്മിപൂരാണ് കൂടുതല്‍ പ്രളയബാധനുഭവിക്കുന്നത്. 1.3 ലക്ഷം പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു. സംസ്ഥാനത്ത് ഇപ്പോഴും 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടർ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു.
അതേസമയം രാജ്യ തലസ്ഥാനത്തും കനത്ത മഴയെ തുടർന്ന് പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗതം മുടങ്ങി. എയിംസ് ഫ്ലൈഓവർ, ഹയാത്ത് ഹോട്ടലിനരികെയുള്ള റിംഗ് റോഡ്, മഹാറാണി ബാഘ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
eng­lish sum­ma­ry; Heavy Flood in Assam
you may also like this video;

Exit mobile version