സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ അതിവേഗ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 39ആയി. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിനാണ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞത്. എതിർദിശയിൽ വന്ന റെൻഫെ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. 73 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും പറയപ്പെടുന്നു. ഏകദേശം അഞ്ഞൂറോളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ അപകടമാണിത്. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ള വൻ സന്നാഹം രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. തകർന്ന ബോഗികൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുതായി കോർഡോബ ഫയർ ചീഫ് അറിയിച്ചു. അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപകടത്തില്‍ അപലപിച്ചു.

