Site iconSite icon Janayugom Online

അനധികൃത നിലം നികത്തൽ; രക്ഷപ്പെട്ട വാഹനങ്ങൾ പിടികൂടി

അനധികൃതമായി നിലം നികത്തുന്നതിനിടെ റെയ്ഡിനെത്തിയ റവന്യൂ സംഘത്തെ കണ്ട് രക്ഷപ്പെട്ട വാഹനങ്ങൾ പിടികൂടി. ആനക്കയം വില്ലേജ് ഓഫീസർ രത്നകുമാരിയെയും സംഘത്തെയും വെട്ടിച്ച് ടിപ്പർ ലോറികൾ കടന്നു കളഞ്ഞത്. ആനക്കയം വില്ലേജിൽ പാ പ്പിനിപ്പാറയിൽ നിലംനികത്തൽ നടത്തുന്നുണ്ടെന്ന രഹസ്യവിവര ത്തെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു വില്ലേജ് ഓഫിസറും സംഘവും. നെൽവയൽ തണ്ണീർത്തട ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം ഭൂമി നികത്തുന്ന ഭൂവുടമക്ക് വില്ലേജ് ഓഫിസർ നൽകിയ സ്റ്റോപ് മെമ്മോ മറികടന്നാണ് നിലംനികത്തൽ തുടർന്നത്. രക്ഷപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കാൻ ഏറനാട് തഹസിൽദാർ എം മുകുന്ദൻ മഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്ന മലപ്പുറം എ എസ് പി ഡോ. നന്ദഗോപനു നൽകിയ നിർദ്ദേശപ്രകാരമാണ് ലോറികൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ ഏറനാട് ഭൂരേഖ തഹസിൽദാർ കെ എസ് അഷ്റഫിന് കൈമാറി. 

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം കണ്ടുകെട്ടൽ നടപടിക്കായി പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അനധികൃത നിലം നികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. മണ്ണെടുത്ത് മാറ്റുന്നതിനുള്ള നടപടിക്കായി മലപ്പുറം ജില്ലാ കലക്റ്റർക്ക് സബ് കലക്റ്റർ റിപ്പോർട്ട് നൽകും. ഭൂവുടമ, വാഹന ഉടമ, ഡ്രൈവർമാർ എന്നിവരുടെ പേരിൽ ക്രിമിനൽ കേസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതിയിൽ ഫയൽ ചെയ്യാൻ ഭൂരേഖ തഹസിൽദാർ ആനക്കയം വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. 

Exit mobile version