Site iconSite icon Janayugom Online

അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ഡികെ ശിവകുമാറിനെ പ്രോസിക്യൂട്ട്ചെയ്യാനുള്ള ബിജെപി സര്‍ക്കാരിന്‍റെ തീരുമാനം നിയമപ്രകാരമല്ലെന്ന് കര്‍ണാടക മന്ത്രിസഭ

അനധികൃത സ്വത്ത് സ്വത്ത് സമ്പാദനകേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കിയ മുന്‍ ബിജെപി സര്‍ക്കാരിന്‍റെ തീരുമാനം നിയമപ്രകാരമല്ലെന്ന് കര്‍ണാടക മന്ത്രിസഭാ യോഗം വിലയിരുത്തി.പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഡി കെ ശിവകുമാറിനു സിബിഐ.നൽകിയ അനുമതി പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധ്യത ഏറുന്നു. പഴയ അഡ്വക്കേറ്റ് ജനറലിന്റെയും പുതിയ അഡ്വക്കേറ്റ് ജനറലിന്റെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് സ്പീക്കറെ മറികടന്ന് എടുത്ത തീരുമാനം നിയമാനുസൃതമല്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. 

നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതൽ വിവരങ്ങൾ അദ്ദേഹം പറഞ്ഞുമില്ല. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ഭരണപരമായ ഉത്തരവുകൾ പുറപ്പെടുവിക്കും. മന്ത്രിസഭാ യോഗത്തിൽ ശിവകുമാർ പങ്കെടുത്തിരുന്നില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ശിവകുമാറിനെതിരായ അന്വേഷണം സിബിഐക്ക് വിടാൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ പാട്ടീൽ, നിയമം അനുശാസിക്കുന്ന സ്പീക്കറുടെ അനുമതി വാങ്ങാതെ മുഖ്യമന്ത്രിയുടെ വാക്കാൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐക്ക് അനുമതി നൽകിയത് അദ്ദേഹം പറഞു. മുൻ സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലിന്റെയും നിലവിലെ സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലിന്റെയും അഭിപ്രായങ്ങൾ മന്ത്രിസഭ ഗൗരവമായി പരിഗണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കറുടെ അംഗീകാരം വാങ്ങാതെ, നിയമവിരുദ്ധമായും ചട്ടങ്ങൾ ലംഘിച്ചും, നടപടി സ്വീകരിച്ചു, അത് നിയമപ്രകാരമല്ല.

അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐയ്ക്ക് മുൻ സർക്കാർ നൽകിയ അനുമതിക്കെതിരെ ശിവകുമാർ സമർപ്പിച്ച അപ്പീൽ കർണാടക ഹൈക്കോടതി നവംബർ 29 ലേക്ക് മാറ്റി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, ശിവകുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഉദയ് ഹോള എന്നിവർ സംയുക്ത മെമ്മോ സമർപ്പിച്ചതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിവെച്ചത്. നവംബർ 15 ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു, അപ്പീലിൽ അനുവദിച്ച സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി സമർപ്പിച്ച അപേക്ഷ രണ്ടാഴ്ചയ്ക്കകം കേൾക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു. അതിനാൽ നവംബർ 22 ന് വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. അതേ സമയം സുപ്രീം കോടതിയിൽ മറ്റൊരു കേസ് ഉള്ളതിനാൽ നവംബർ 27 ന് സിബിഐ തങ്ങളുടെ വാദം അവതരിപ്പിക്കുമെന്ന് ബുധനാഴ്ച എഎസ്ജി കോടതിയെ അറിയിച്ചു.

കേസ് വാദിക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും വാദം കേൾക്കുന്നത് മാറ്റിവയ്ക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ശിവകുമാറിന്റെ അഭിഭാഷകൻ ഹോള പറഞ്ഞു. മാറ്റിവയ്ക്കാൻ സംയുക്ത മെമ്മോ സമർപ്പിക്കാൻ രണ്ട് അഭിഭാഷകരോടും ഹൈക്കോടതി നിർദ്ദേശിച്ച ശേഷം വാദം കേൾക്കുന്നത് നവംബർ 29 ലേക്ക് മാറ്റി. 2019 സെപ്തംബർ 25‑ന് തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുവദിച്ചതിനെ ചോദ്യം ചെയ്ത് ശിവകുമാറിന്റെ ഹർജി സിംഗിൾ ജഡ്ജി ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സിംഗിൾ ജഡ്ജി ഉത്തരവ് സ്‌റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് മുമ്പാകെ ശിവകുമാർ ചോദ്യം ചെയ്തു. ഈ സ്‌റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിബിഐ അപേക്ഷയും നൽകിയിരുന്നു.

Eng­lish Summary:
Ille­gal prop­er­ty acqui­si­tion case; Kar­nata­ka cab­i­net says BJP gov­ern­men­t’s deci­sion to pros­e­cute DK Shiv­aku­mar is not legal

You may also like this video:

Exit mobile version