Site icon Janayugom Online

മധ്യപ്രദേശില്‍ ബിജെപി നേതാവ് ദീപക് ജോഷി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥന നിയമസഭാ തെരഞെടുപ്പ് അടുത്തിരിക്കെയാണ് ദീപക് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്.

മുന്‍ മുഖ്യമന്ത്രിയുംസംസ്ഥാനത്തെ ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായിരുന്ന കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. 2019‑ല്‍ അന്തരിച്ച പിതാവിന്റെ ഓര്‍മയ്ക്കായി ഒരു സ്മാരകം പണിയാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ദീപക് ജോഷി നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൗഹാന്‍ അതിന് തയ്യാറായില്ല.

മുന്‍ മുഖ്യമന്ത്രിഎന്ന നിലയില്‍ പിതാവിന്റെ സ്മാരകം പണിയാന്‍ ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ ഭരണത്തിലിരിക്കെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വേഗത്തിലാക്കിയെന്നും, അതിനാലാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് ബിജെപി തന്റെ അച്ഛനെ ആദരിച്ചില്ലെന്നും കോണ്‍ഗ്രസ് അതിന് തയ്യാറായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യത്തില്‍ അവര്‍ അച്ഛനെ അവഗണിച്ചു. ആ അവഗണനയ്ക്ക് പകരം ചോദിക്കാനാണ് ഞാനിവിടെയുള്ളത്. മുഖ്യമന്ത്രിയോട് ഒരു സ്മാരകം പണിയാന്‍ ആവശ്യപ്പെട്ടു പകരം അവര്‍ 100 കോടി രൂപയുടെ ബിജെപി കെട്ടിടം നിര്‍മിക്കുകയാണ് ദീപക് അഭിപ്രായപ്പെട്ടു

Eng­lish Summary:

In Mad­hya Pradesh, BJP leader Deep­ak Joshi left the par­ty and joined the Congress

You may also like this video:

Exit mobile version