Site icon Janayugom Online

കടുവാസംരക്ഷണത്തില്‍ ഇന്ത്യ നമ്പര്‍ വണ്‍; ആശങ്കകള്‍ ഇപ്പോഴുമെന്ന് വിദഗ്ധര്‍

രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വര്‍ധനയെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നതായി വിദഗ്ധര്‍. 2022ലെ കടുവ സെൻസസ് അനുസരിച്ച് 3,167 കടുവകളാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ ആകെ കടുവകളുടെ എണ്ണത്തിന്റെ 75 ശതമാനം. എന്നാല്‍ 2018ലെ സെൻസസിനെ അപേക്ഷിച്ച് കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായെങ്കിലും പശ്ചിമ ഘട്ടത്തില്‍ കടുവകളുടെ എണ്ണം 981ല്‍ നിന്ന് 824 ആയി കുറഞ്ഞിട്ടുണ്ട്. 

വടക്കു കിഴക്കൻ മല നിരകളിലും ബ്രഹ്മപുത്ര നദീ തടത്തിലും എണ്ണം 219ല്‍ നിന്ന് 194 ആയി കുറഞ്ഞ‌ു. കടുവകളുടെ വാസസ്ഥലം ചുരുങ്ങല്‍, വേട്ടയടല്‍, അനധികൃത വന്യമൃഗ കടത്ത്, മനുഷ്യ‑വന്യജീവി സംഘര്‍ഷം, ജൈവാധിനിവേശം എന്നിവ ഇതിന് കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശിവാലിക്-ഗംഗ സമതലത്തിലെ കടുവകളുടെ എണ്ണം 646ല്‍ നിന്നും 804 ആയി ഉയര്‍ന്നു.

മധ്യ ഇന്ത്യയിലും പൂര്‍വ്വ ഘട്ടത്തിലും കടുവകളുടെ എണ്ണം 1033ല്‍ നിന്ന് 1161 ആയി വര്‍ധിച്ചിട്ടുണ്ട്. കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും എണ്ണം 268 ആയി ചുരുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് 1973ല്‍ കടുവകളുടെ സംരക്ഷണത്തിനും എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍. പദ്ധതിയുടെ ഭാഗമായി ഒമ്പത് കടുവാസങ്കേതങ്ങള്‍ ഉണ്ടായിരുന്നത് 53 ആയി വര്‍ധിച്ചിട്ടുണ്ട്.

Eng­lish Summary;India Num­ber One in Tiger Con­ser­va­tion; Experts say the con­cerns are now

You may also like this video

Exit mobile version