Site icon Janayugom Online

മത്സരിക്കാന്‍ ഇന്ദിര ഗാന്ധി ഘാതകന്റെ മകനും

പഞ്ചാബില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഇന്ദിര ഗാന്ധിയുടെ ഘാതകരില്‍ ഒരാളായ ബിയാന്ത് സിങിന്റെ മകനും, 1984 ഒക്ടോബര്‍ 31നാണ് ഇന്ദിരാ ഗാന്ധിയെ അംഗരക്ഷകനായ സഹപ്രവര്‍ത്തകന്‍ സത് വന്ത് സിങ്ങിനൊപ്പം ബിയാന്ത് സിങ് വെടിവെച്ചുകൊന്നത്. 

ബിയാന്ത്‌ സിങ്ങിന്റെ മകൻ സർബ്‌ജിത്‌ സിങ്ങാ (45)ണ്‌ ഫരീദ്‌കോട്ടിൽനിന്ന്‌ സ്വതന്ത്രനായി മത്സരിക്കുന്നത്‌.എഎപിയുടെ കരംജിത്‌ അൻമോലും ബിജെപിയുടെ ഹൻസ്‌ രാജ്‌ ഹൻസുമാണ്‌ എതിരാളികൾ.കോൺഗ്രസിന്റെ മൊഹമ്മദ്‌ സാദിഖാണ്‌ സിറ്റിങ്‌ എംപി.

2004ൽ ബട്ടിൻഡയിൽനിന്നും 2014ൽ ഫത്തേഗഡ്‌ സാഹിബിൽനിന്നും സർബ്‌ജിത്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചിരുന്നു. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹാദൂറിലും ജനവിധി തേടി. ബിയാന്ത്‌ സിങ്ങിന്റെ ഭാര്യ ബിമൽ കൗർ 1989ൽ റോപറിൽനിന്ന്‌ അകാലിദളിന്റെ എംപിയായിരുന്നു.

Eng­lish Summary:
Indi­ra Gand­hi assas­s­in’s son to contest

You may also like this video:

Exit mobile version