Site iconSite icon Janayugom Online

ഇൻഡോനേഷ്യയിലെ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 900 കടന്നു, പലായനം ചെയ്ത് ലക്ഷങ്ങൾ

ഇൻഡോനേഷ്യയിൽ സമീപ ദിവസങ്ങളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 900 കവിഞ്ഞു. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. കഴിഞ്ഞയാഴ്ച മലാക്ക കടലിടുക്കിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായതോടെ ഒരു ലക്ഷത്തിലധികം വീടുകളാണ് രാജ്യത്തിൻ്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ തകർന്നത്. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇൻഡോനേഷ്യൻ വെള്ളപ്പൊക്കം ഉൾപ്പെടെ സമീപ ആഴ്ചകളിൽ ഏഷ്യയിൽ ആഞ്ഞടിച്ച അതിശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങളിൽ ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ ആകെ മരണസംഖ്യ 2,000ത്തോട് അടുക്കുകയാണ്.

ലിൻ്റാങ് ബവാ ഗ്രാമത്തിലെ 90% വീടുകളും നശിച്ചതിനെത്തുടർന്ന് 300 കുടുംബങ്ങൾക്ക് പോകാൻ ഇടമില്ലാതായി. അരക്കെട്ട് വരെ ചെളി നിറഞ്ഞ പ്രദേശങ്ങളിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രാദേശിക ഗവർണർ അറിയിച്ചു. പലർക്കും അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമല്ലെന്നും, വിദൂര പ്രദേശങ്ങളിൽ ആളുകൾ വെള്ളപ്പൊക്കം മൂലമല്ല പട്ടിണി മൂലമാണ് മരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളം ജയിലിനകത്തേക്ക് കയറിയതിനെത്തുടർന്ന് തടവുകാരെ മോചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. 

Exit mobile version