Site iconSite icon Janayugom Online

നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തു

തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രവീണ്‍ റാണയെ പിടികൂടാനുള്ള നീക്കം പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്നലെയാണ് പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചീറ്റിംങ്ങ് ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നായിരുന്നു റാണയെ പിടികൂടിയത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്ന് ജനുവരി ആറിന് റാണ ഒളിവില്‍ പോകുകയായിരുന്നു.

സേഫ് ആന്‍ഡ് സ്ട്രോങ് നിധി എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീണ്‍ റാണ നാല് വര്‍ഷത്തിനിടയില്‍ 100 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീച്ചി സ്വദേശിനിയായ ഹണി തോമസിന്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും 5 എണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തു. 

Eng­lish Summary:investment fraud; Praveen Rana was remanded
You may also like this video

Exit mobile version