Site icon Janayugom Online

ഇസ്രയേൽ കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് കപ്പൽ കമ്പനി

jerusalem

ഇറാൻ പിടികൂടിയ ഇസ്രയേൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെന്നും കപ്പൽ ജീവനക്കാരനായ ശ്യാംനാഥിന്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു. മൂന്ന് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്.

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രയേൽ കമ്പനിയായ എംഎസ് സിയുടെ ഏരീയസ് എന്ന ചരക്ക് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടികൂടിയത്. വിഷു ആഘോഷ ഒരുക്കങ്ങൾക്കിടെ ശനിയാഴ്‌ചയാണ് മകനടക്കം 25 ജീവനക്കാർ ഇറാൻ സൈന്യത്തിന്റെ പിടിയിലായത് കോഴിക്കോടുള്ള ശ്യാം നാഥിൻ്റെ കുടുംബം അറിയുന്നത്. ശ്യാമിനെ കൂടാതെ മലയാളികളായ പാലക്കാട്‌ സ്വദേശി സുമേഷ് , വയനാട് നിന്നുള്ള ധനേഷ് ത്തുടക്കം 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ പിടിച്ചെടുത്ത വിവരം മുംബൈയിലെ ഓഫീസിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചതെന്ന് ശ്യാം നാഥിൻ്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു.

കോഴിക്കോട് സ്വദേശി ശ്യാം നാഥ് എട്ടു വർഷമായി എംഎസ് സി കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. യാത്ര പുറപ്പെടും മുൻപ് ദുബായിൽ നിന്നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് മാതാവ് ശ്യാമള പറഞ്ഞു. 17 ഇന്ത്യൻ പൗരന്മാരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരുടെ മോചനത്തിനായുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ആരംഭിച്ചതായാണ് വിവരം.

Eng­lish Sum­ma­ry: Iran’s seizure of an Israeli ship; The ship com­pa­ny said all crew mem­bers are safe

You may also like this video

Exit mobile version