Site icon Janayugom Online

ആശുപത്രിയില്‍ ഭക്ഷണത്തിന് വരിനില്‍ക്കുകയായിരുന്ന പലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രയേല്‍

ഗാസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുകയായിരുന്ന പലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി ഇസ്രയേല്‍.ഖാന്‍ യൂനിസിലെ ആശുപത്രി പരിസരത്ത് ആഹാരത്തിനായി വരിനില്‍ക്കുകയായിരുന്ന ആയിരത്തോളം പേര്‍ക്കിടയില്‍ നടത്തിയ ബോംബാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടു.ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവിടെ ആവശ്യമായ വൈദ്യ സാമഗ്രികളൊന്നുമില്ല.

ഒരു ഡോക്ടര്‍ മാത്രമാണുള്ളത് ഇതിനാൽ മരണ സംഖ്യ ഇനിയും കൂടുവാൻ സാധ്യതയുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിൽ അവശേഷിക്കുന്ന ആശുപത്രികളിലും അഭയകേന്ദ്രങ്ങളിലും ഷെല്ലാക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആശുപത്രികളിൽ അനസ്തേഷ്യക്കുള്ള മരുന്നും വേദന സംഹാരികളും ഭക്ഷണവുമില്ലെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

ഖാൻ യൂനിസിലും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാസർ, അൽ അമൽ ആശുപത്രികളിൽ ഇസ്രയേല്‍ തുടർച്ചയായി ഷെല്ലാക്രമണം നടത്തുകയാണെന്നും മെഡിക്കൽ ടീമും രോഗികളും അഭയാർത്ഥികളും ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.ഇസ്രയേലിന്റെ ആക്രമണം കാരണം പരിക്കേറ്റവരെ സമീപിക്കാനോ കൊല്ലപ്പെട്ടവരുടെ മൃതദേഹം എടുത്തുമാറ്റാനോ സാധിക്കുന്നില്ല.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഖാൻ യൂനിസിൽ മാത്രം 50 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേലി ആക്രമണത്തിൽ ഇതുവരെ 25,900 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 64,110 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Eng­lish Summary:
Israel bombed and killed Pales­tini­ans who were queu­ing for food at the hospital

You may also like this video:

Exit mobile version