കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്കാന് തമിഴക വെടി കഴകം (ടിവികെ ) അദ്ധ്യക്ഷന്‍ വിജയ് ഇന്ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകൂം .ദുരന്തത്തിന് പിന്നിലുണ്ടായ സുരക്ഷാ വിഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്.
ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വിജയ്യുടെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.രാവിലെ 11ന് അന്വേഷണ സംഘത്തിന് മുന്നിലെത്താനാണ് നിർദേശം. കരൂർ അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്.കഴിഞ്ഞ സെപ്റ്റംബർ 27‑ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.

