Site icon Janayugom Online

കൊക്കയാറില്‍ നിന്ന് ഒരു മ‍ൃതദേഹം കൂടി കണ്ടെത്തി, കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു/ Live update

2.20 pm

 

ഇടുക്കി കൊക്കയാറില്‍ നിന്ന് ഒരു മ‍ൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

 

1.17 pm

കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു.

 

11.28 am

ഇടുക്കി പെരുവന്താനത്തു നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയുണ്ടായ കനത്ത മഴക്കിടയിൽ റോഡിനോടു ചേർന്ന ഓടയിലെ തടസ്സം നീക്കാനിറങ്ങവെ കാണാതായ പെരുവന്താനം സ്വദേശി ജോജി (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 

 

കൂട്ടിക്കലില്‍ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി സ്ഥിരീകരിച്ചു. പ്ലാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കോട്ടയം കാവലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സംയുക്ത സംഘം ഊര്‍ജിതമാക്കി. ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടി, എടത്വ, വിയപുരം മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി

 

Exit mobile version