Site iconSite icon Janayugom Online

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനം. മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം കമ്മിറ്റി തള്ളി. മരണശേഷം തന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് ലോറന്‍സ് പറഞ്ഞിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് എംഎം ലോറന്‍സ് അന്തരിച്ചത്. തിങ്കളാഴ്ച മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. നാടകീയ സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഇദ്ദേഹത്തിന്റെ മകള്‍ ആശ മൃതദേഹം മതാചാരപ്രകാരം സംസ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുകയായിരുന്നു.മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ ആശയും മകനും പൊതുദര്‍ശനം നടക്കുന്ന ടൗണ്‍ ഹാളിലെത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയം കയ്യാങ്കളി ഉണ്ടാകുകയും ചെയ്തു.

Exit mobile version