Site icon Janayugom Online

ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഹൃദയാഘാതം മൂലം മരിച്ചു

ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ അഭയ് നാഥ് യാദവ് (62) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

അഭയ് നാഥ് യാദവ് ഇന്നലെ രാത്രിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഇന്നലെ രാത്രി 10.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യാദവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

വാരണാസിയിലെ പാണ്ഡേപൂർ നിവാസിയായ യാദവ് 35 വർഷത്തിലേറെയായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. അദ്ദേഹത്തിന് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്.

Eng­lish summary;Lawyer rep­re­sent­ing masjid com­mit­tee in Gyan­va­pi case dies of car­diac arrest

You may also like this video;

Exit mobile version