Site iconSite icon Janayugom Online

കളിയില്‍ തോറ്റു; കളിയാക്കി ചിരിച്ച ഏഴ് പേരെ യുവാവ് വെടിവച്ചു കൊന്നു, വീഡിയോ

പൂള്‍ ഗെയിമില്‍ ആരെങ്കിലും ഒരാള്‍ തോല്‍ക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. തോക്കുമായി വന്ന് രണ്ടുപേരാണ് ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.സംഭവത്തിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഉര്‍ജിതമാക്കി.

എദ്ഗര്‍ റിക്കാര്‍ഡോ ഡേ ഒലിവേരിയ, ഇസെക്വയ്‌സ് സൗസ റിബേരിയോ എന്നിവരാണ് ഏഴുപേരെ വെടിവെച്ച് കൊന്നതെന്ന് വിവരം. ചൊവ്വാഴ്ച കളിക്കാനെത്തിയ റിക്കാര്‍ഡോയ്ക്ക് ആദ്യകളിയില്‍ തന്നെ പണം നഷ്ടമായിരുന്നു. തുടര്‍ന്ന് കൂട്ടുകാരനായ റിബേരിയോയെ കൂട്ടി എത്തിയ ഇയാള്‍ വീണ്ടും കളിയില്‍ തോറ്റു. ഇതില്‍ പ്രകോപിതനായ റിക്കാര്‍ഡോ വാഹനത്തിലുണ്ടായിരുന്ന തോക്കുമായി തിരികെയെത്തി ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് ആറ് പേര്‍ മരിക്കുകയും ആശുപത്രിയില്‍ വച്ച് ഒരാള്‍ മരിച്ചു. ഇവരില്‍ ഒരു സ്ത്രീ മാത്രമാണ് രക്ഷപ്പെട്ടത്.

Eng­lish Sum­ma­ry; lost the game; The young man shot and killed sev­en peo­ple who laughed at him
You may also like this video

Exit mobile version