Site icon Janayugom Online

പത്തുവയസുകാരിക്കുനേരെ ലൈം ഗികാതിക്രമം; മദ്രസാധ്യാപകന് 41 വര്‍ഷം കഠിനതടവ്

പത്തുവയസുകാരിക്കുനേരെ ലൈം ഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന് 41 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്സോ അതിവേഗകോടതിയുടേതാണ് വിധി. തച്ചനാട്ടുകര പാലോട് സ്വദേശിയും മദ്രസാധ്യാപകനുമായ കലംപറമ്പില്‍ വീട്ടില്‍ ഹംസയെയാണ് (51) പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജ് സതീഷ്‌കുമാര്‍ ശിക്ഷിച്ചത്. പിഴതുക ഇരയ്ക്ക് നല്‍കണം.

2021‑ല്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: madras­sa teacher gets 41 years impris­on­ment in poc­so case
You may also like this video

Exit mobile version