Site iconSite icon Janayugom Online

അടുത്ത ആഴ്ചമുതൽ പാൽ വില കൂടും: വില വർധനവിന്റെ 5.75 ശതമാനം ക്ഷീരസഹകരണ സംഘങ്ങൾക്ക്

ഡിസംബർ ഒന്ന് മുതൽ പാൽവില ലിറ്ററിന് ആറ് രൂപ കൂടും. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉല്പാദനോപാധികളുടെ ഗണ്യമായ വില വർധനവ് കണക്കിലെടുത്തുമാണ് വര്‍ധന.

2019ന് ശേഷം ആദ്യമായാണ് മിൽമ പാലിന്റെ വില്പന‑സംഭരണ വിലകൾ വർധിപ്പിക്കുന്നത്. കേരളത്തിന്റെ പാൽ ഉല്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാർഷിക, വെറ്ററിനറി സർവകലാശാലകളിൽ നിന്നുളള വിദഗ്ധരെ ഉൾപ്പെടുത്തി വിദഗ്ധസമിതിയ്ക്ക് മിൽമ രൂപം നൽകിയിരുന്നു. ഈ വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോർട്ട് പ്രകാരമാണ് നടപടി. കർഷകർക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുള്ളതായി റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. 

വർധനവിന്റെ 83.75 ശതമാനം തുക അതായത് ലിറ്ററിന് ശരാശരി 5.025 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. വില വർധനവിന്റെ 5.75 ശതമാനം വീതം ക്ഷീരസഹകരണ സംഘങ്ങൾക്കും വിതരണക്കാർക്കും 0.75 ശതമാനം ക്ഷീരകർഷക ക്ഷേമനിധി ബോർഡിനും നൽകും. 3.50 ശതമാനം മിൽമയ്ക്കും 0.50 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജന ഫണ്ടിലേക്കും വകയിരുത്തുമെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 

Eng­lish Sum­ma­ry: Milk price to rise from next week: 5.75 per­cent of price hike for dairy cooperatives

You may also like this video

Exit mobile version