Site iconSite icon Janayugom Online

ദുരനുഭവം ഉണ്ടായി; സിദ്ദിഖിനെതിരെ പരാതിയുമായി നടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖിനെതിരെ ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.”പ്ലസ് ടു കഴിഞ്ഞ സമയത്ത് ഫേസ്‌ബുക്ക് വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. 

ഹായ് മോളെ എന്ന് വിളിച്ചാണ് സമീപിച്ചതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും അയാളെന്നെ പൂട്ടിയിട്ടുവെന്നും അതൊരു കെണിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്ന് നടി പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണെന്നും ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.
എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. 2019‑ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തിയെന്നും. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നതെന്നും രേവതി പറഞ്ഞു.

Exit mobile version