Site icon Janayugom Online

രാജ്യത്ത് ഇന്ദിരായുഗം കൊണ്ടുവരാന്‍ മോഡിയുടെ ശ്രമം : അസറുദ്ദീന്‍ ഒവൈസി

ജഡ്ജിമാരുടെ നിയമനക്കാര്യത്തിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും,ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എഐഎംഐഎം എംപി അസറുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

ഇന്ദിരാഗാന്ധയുടെ യുഗം കൊണ്ടുവരാനാണ് മോഡി സര്‍ക്കാരിന്‍റെ പരിശ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം ന്യൂനപക്ഷങ്ങൾക്കായി സർക്കാർ ഒന്നുംചെയ്യുന്നില്ലെന്നു പറഞ്ഞു. ഇന്ത്യ‑ചൈന അതിർത്തിയിലെ സ്ഥിതിഗതികളിൽ ആശങ്ക ഉയർത്തുകയും ചെയ്യുന്നതായും അഭിപ്രായപ്പെട്ടു.

നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മീഷൻ ബിൽ വന്നപ്പോൾ അത് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാകുമെന്ന് പറഞ്ഞ ഒരേയൊരു എംപി ഞാനായിരുന്നു. ഒവൈസി പറഞ്ഞു.മോഡി ഇന്ദിരാഗാന്ധിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ജുഡീഷ്യറി തന്നെ പിന്തുടരണമെന്ന് ഇന്ദിരാഗാന്ധി പറഞ്ഞു, ഇപ്പോൾ മോഡി പറയുന്നത് ജുഡീഷ്യറി തന്നോട് വിശ്വസ്തത പുലർത്തണമെന്ന് 

ഇന്ദിരാഗാന്ധി യുഗം തിരികെ കൊണ്ടുവരുന്നു, അദ്ദേഹം പറഞ്ഞു.സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമന പ്രക്രിയയെച്ചൊല്ലി ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും വടംവലി തുടരുകയാണ്.ന്യൂനപക്ഷങ്ങൾക്കായി സർക്കാർ വേണ്ടത്ര ചെയ്യുന്നില്ലെന്നും ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് 40 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഒവൈസി ആരോപിച്ചു.ജനസംഖ്യയുടെ 19 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെക്കുറിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പോലും പരാമർശിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. 

നരേന്ദ്ര മോഡി സർക്കാർ മുസ്ലീം കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്നില്ല, അവർ ദാരിദ്ര്യത്തിന്റെ ഇരകളാക്കാൻ ആണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും ഒവൈസികുറ്റപ്പെടുത്തി .ബിൽക്കിസ് ബാനോയെ 20 വർഷമായി പോരാടുകയാണ്, പക്ഷേ നീതി നിഷേധിക്കപ്പെട്ടു, കാരണം അവരുടെ പേര് ബിൽക്കിസ് ബാനോ.

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കീസ് ​​ബാനോ 11 പ്രതികളുടെ ശിക്ഷാ ഇളവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.ഇന്ത്യ‑ചൈന അതിർത്തിയിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച എഐഎംഐഎം എംപി സർക്കാർ ചൈനയെ ഭയപ്പെടുന്നുവെന്ന് ആരോപിച്ചു.

Eng­lish Summary:
Mod­i’s attempt to bring Indi­ra Yuga in the coun­try: Azharud­din Owaisi

You may also like this video:

Exit mobile version