Site iconSite icon Janayugom Online

ഇരട്ടപ്പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മതന്നെ: കുറ്റസമ്മതം നടത്തിയത് 13 ദിവസത്തിന് ശേഷം

ഹരിയാനയിലെ ജിന്ദില്‍ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു. ജിന്ദിലെ ദനോദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടികളുടെ അമ്മ ശീതളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 12 ന് വയലിൽ ജോലിക്ക് പോയ താൻ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ വീടിന് പുറത്ത് ആൾക്കൂട്ടമായിരുന്നുവെന്നും വീട്ടിനകത്ത് കയറിയപ്പോൾ ജാൻകിയും ജാൻവിയും മരിച്ചനിലയിലായിരുന്നുവെന്നുമാണ് ശീതൾ ആദ്യം പൊലീസിനോട് പറഞ്ഞത്. ശീതളിന്റെ വാക്കുകൾ വിശ്വസിച്ച വീട്ടുകാർ പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിച്ചു. തുടർന്ന് ഭർത്താവ് പരാതി നൽകിയതായി പോലീസ് പറഞ്ഞു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് കൊലപാതകം നടത്തിയതെന്ന് തെളിയുകയായിരുന്നു. സംഭവം നടന്ന് 13 ദിവസത്തിന് ശേഷമാണ് പ്രതിയായ അമ്മ കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ പ്രതി ശീതളിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തതായി സദർ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കുഴിച്ചിട്ട മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish Sum­ma­ry: moth­er killed twin daughters 

You may also like video also

Exit mobile version