ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോഡി കാനഡയിലേക്ക് തിരിക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ നടക്കുന്ന ഉച്ചകോടിയിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ആയിരിക്കും മോഡി ഇന്ത്യ ഉച്ചകോടിയിൽ അറിയിക്കുക. കാനഡയിലെ കനാനസ്‌കിസിലാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുന്നത്.
നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോഡിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്. സംഘർഷ വിഷയം ഉന്നയിക്കുന്നതിന് പുറമെ ഊർജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളുമായും മോഡി ചർച്ച നടത്തുമെന്നാണ് സൂചന.

