Site icon Janayugom Online

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തു

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന യുവജന കമ്മിഷനും കേസെടുത്തു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുവും പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. വൻ പിഴവാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇത്തരമൊരു പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്.
സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: NEET exam con­tro­ver­sy: Human Rights Com­mis­sion and Youth Com­mis­sion file vol­un­tary case

You may like this video also

Exit mobile version