Site icon Janayugom Online

ഇന്ധനമില്ല, സര്‍ക്കാരില്‍ പ്രതീക്ഷയില്ല; ശ്രീലങ്കയില്‍ പലായനം വര്‍ധിക്കുന്നു

സാമ്പത്തിക പ്ര­തിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് പലായനം വര്‍ധിക്കുന്നു. വിദഗ്ധരായ തൊഴിലാളികളും തൊഴിലന്വേഷകരുമാണ് രാജ്യം വിടുന്നതില്‍ ഭൂരിഭാഗവും. വിദഗ്ധ തൊഴിലാളികളുടെ അമിതമായ പലായനം ശ്രീലങ്കയുടെ സാമ്പത്തി­ക വീ­ണ്ടെടുക്കൽ ശ്രമങ്ങളെ പ്ര­­­തികൂലമായി ബാധിക്കു­മെന്നാ­­­ണ് വിലയിരുത്ത­ല്‍. നൈപുണ്യമുള്ള കുടിയേറ്റ തൊഴിലാളികൾ രാജ്യം വിടുന്ന പ്രവണത ഉയർന്നുവരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓ­ഫ് പോളിസി സ്റ്റഡീസിലെ കുടിയേറ്റ ന­ഗരവല്കരണ നയഗവേഷണ വി­ഭാഗം മേധാവി ബിലേഷ വീരരത്‌നെ പറഞ്ഞു. മെഡിക്കല്‍, സോഫ്റ്റ്‍വേര്‍ എന്‍ജിനീയറിങ്, ശാസ്ത്രജ്ഞര്‍ എന്നിവരാണ് കൂടുതലായും വിദേശ രാജ്യങ്ങളിലേ­ക്ക് കുടിയേറുന്നത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പട്ടെന്നാണ് രാജ്യം വിടുന്ന പൗരന്മാരുടെ പ്രതികരണം.

2020‑ലെയും 2021‑ലെയും ആ­ദ്യ ആറ് മാസങ്ങളിൽ യഥാക്രമം 40,581, 30,797 ആളുകളാണ് രാജ്യം വിട്ടത്. എന്നാൽ 20­22‑ലെ ആദ്യ ആറ് മാസങ്ങളിൽ ഇത് 1,13,140 ആയി. സ­­­ർ­ക്കാർ കണക്കുകൾ പ്ര­കാ­രം 2022ലെ ആദ്യ അഞ്ച് മാസങ്ങളിൽ ശ്രീലങ്ക 2,88,645 പാസ്‌പോർട്ടുകളാണ് നൽകിയത്. ക­ഴിഞ്ഞ വർഷം ഇത് 91,­331 ആ­യിരുന്നു. പ്രതിഭകളെ നിലനിർത്താനുള്ള ശ്രമത്തി­­­ൽ, വൻകിട വിദേശ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്ന ഐടി കമ്പനികൾ പ്രാദേശിക ശമ്പളം വിദേ­ശ കറൻസികളുമായി ബന്ധിപ്പിക്കാൻ തുടങ്ങി. 

എ­ന്നാൽ കറൻസി മാറ്റം കാര്യമായി സഹായിച്ചിട്ടില്ലെന്ന് വിദ­ഗ്ധര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാ­യ കാലയളവില്‍ വിദേശങ്ങളില്‍ ജോലി ചെയ്യാനും രാജ്യത്തെ ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനും ശ്രീ­­­­ലങ്കന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശ്രീലങ്കയുടെ വിദേശനാണ്യത്തി­ന്റെ പ്ര­ധാന സ്രോതസാണ് പ്രവാസികളുടെ പണമയ്ക്കല്‍. 2018ഓടെ, രാജ്യത്തിന് ഏഴ് ബില്യൺ ഡോളറിലധികം തുക ഇത്തരത്തില്‍ ലഭിച്ചു. ഇത് മൊ­­­ത്ത ആഭ്യന്തര വരുമാനത്തിന്റെ എട്ട് ശതമാനം വരും. വ­സ്ത്ര വ്യവസായം, ഐ­ടി, തേ­യില, തേ­ങ്ങ, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ, ടൂറിസം എ­ന്നിവയാണ് മറ്റ് വിദേശ കറൻസി ദേശീയ നാണയ വരുമാന സ്രോതസുകള്‍. 

Eng­lish Summary:No fuel, no hope in gov­ern­ment; Migra­tion in Sri Lanka
You may also like this video

Exit mobile version