Site icon Janayugom Online

ആരും രാജ്യം വിടരുത്, ആരെയും വേദനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല; താലിബാന്‍

taliban

തങ്ങളെ ഭയപ്പെട്ട് ആരും രാജ്യം വിട്ട് പോകേണ്ടതില്ലെന്ന് താലിബാന്‍. വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന എല്ലാവരും സ്വഗൃഹത്തിലേക്ക് തിരികെ എത്തണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് താലിബാന്റെ പ്രസ്താവന. ആരെയും വേദനിപ്പിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും താലിബാന്‍ പ്രസ്താനയില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ മരിച്ചതിന് കാരണം വിമാനത്താവളത്തിലെ തിക്കും തിരക്കുമാണെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാബൂളില്‍ വന്‍ അക്രമമാണ് നടക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനുപോലും താലിബാന്‍കാര്‍ തങ്ങളെ തടയുകയാണെന്ന് ജനങ്ങള്‍ വെളിപ്പെടുത്തി. ആളുകളെ വിമാനത്താവളത്തില്‍ നിന്ന് തള്ളുകയും എകെ 47 കൊണ്ട് അടിക്കുകയും ചെയ്തതായും ജനങ്ങള്‍ പറയുന്നു.

എന്നാല്‍ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനാണ് ആകാശത്തേയ്ക്ക് വെടിവച്ചതെന്നും വ്യാഴാഴ്ച പൊതുവെ ശാന്തമായിരുന്നുവെന്നും താലിബാന്‍ വാദിച്ചു. അഫ്ഗാനിസ്ഥാനില്‍ എങ്ങനെയാണ് ഭരണം നടത്തേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ അടിത്തറയില്ലാത്തതിനാല്‍ ജനാധിപത്യ ഭരണം ഒരിക്കലുമുണ്ടാകുകയില്ലെന്നും താലിബാന്‍ പ്രസ്താവനയില്‍ പറ‍ഞ്ഞു. ശരിയത്ത് നിയമമായിരിക്കും തങ്ങളുടെ രാഷ്ട്രീയമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: No one should leave the coun­try, they do not want to hurt any­one; Taliban

You may like this video also

Exit mobile version