ഭൂരിപക്ഷ‑ന്യൂനപക്ഷ വർഗീയവാദികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി ഗോവിന്ദൻ. മലപ്പുറം ജില്ലാരൂപീകരണത്തെ എതിർത്തവരാണ് കോൺഗ്രസ്. കുട്ടിപാകിസ്ഥാൻ എന്നാണ് കോൺഗ്രസ് അന്ന് മലപ്പുറത്തെ വിളിച്ചത്.
1967ലെ സർക്കാർ മലപ്പുറം ജില്ലാരൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്തയാളാണ് ഇന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പിതാവ് ആര്യാടൻ മുഹമ്മദ്. അന്നത്തെ ജനസംഘവും കോൺഗ്രസിനൊപ്പം ജില്ലാരൂപീകരണത്തെ എതിർത്തുവെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു വർഗീയവാദികളുടെ വോട്ട് എൽഡിഎഫിന് വേണ്ട. വിശ്വാസികളൊന്നും വർഗീയവാദികളല്ല, വർഗീയവാദികൾക്ക് വിശ്വാസവുമില്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് വർഗീയവാദികളെന്നും അദ്ദേഹം പറഞ്ഞു.

