Site icon Janayugom Online

പ്രിയനോട്

priyan

ഴയുണ്ട്, കുളിരുണ്ട്
കുളിരിൻ തണുപ്പുണ്ട്
തണുപ്പിൽ പുണരാൻ കൈകളില്ല
പുതയ്ക്കാൻ പുതപ്പുണ്ട്, ചൂടിൻ സുഖമുണ്ട്
ചുടുനിശ്വാസങ്ങൾ കൂട്ടിനില്ല.
ആലിംഗനത്തിലമരാൻ കൊതിക്കും നിമിഷമേ
നിന്നെയാശ്ലേഷിക്കാൻ ഒന്നോമനിക്കാന്‍
ഹൃദയത്തുടിപ്പോടെ ചേർത്തുനിർത്താൻ
കവിളത്തധരത്താൽ മുദ്ര ചാർത്താൻ
മിടിക്കുമീനെഞ്ചിലെ കുറുകുന്നപ്രാവിനെ
മെല്ലേത്തലോടാനും, ചെവിചേർത്തിടാനും
കാത്തിരിപ്പിന്റയീ,തീരാത്ത നിമിഷങ്ങൾ
പ്രാണനെടുത്തു വലച്ചിടുന്നൂ
തീരാത്ത കൊതിയോടെ, പകയോടെ, ഭ്രാന്തോടെ
പ്രണയിച്ചുപോകുന്നു പ്രാണനെപ്പോൽ
ഇല്ല,സാഫല്യമില്ലയീജൻമത്തിലെന്നെൻമനം പുലമ്പിയിട്ടും
വീണ്ടും കാത്തീടുന്നു, കാത്തുകാത്തീടുന്നൂ
കാതോർത്തിടുന്നൂ നിൻകാലൊച്ചക്കായ്
എന്നെ പുണരണം, എന്നിലലിയണം
എന്നു ചൊല്ലീടുന്നു ഭ്രാന്തമായ് ഞാൻ
വന്നീടുമെല്ലെ നീ, എൻപ്രിയനാകൂ നീ
കാത്തിടാം ഞാനെൻറ പ്രാണനെപ്പോൽ

Exit mobile version