Site iconSite icon Janayugom Online

കൊക്കോ വില ഉയർന്നപ്പോൾ ഉത്പ്പാദനം താഴോട്ട്

നീണ്ട ഇടവേളക്ക് ശേഷം കൊക്കോയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വില ലഭിച്ചു തുടങ്ങി. പച്ചകൊക്കോയ്ക്ക് 75 രൂപയോളം വില ഉയർന്നപ്പോൾ ഉണങ്ങിയതിന് 200 രൂപക്കും മുകളിലാണ് വില. വിപണിയിൽ ഉയർന്ന വില ലഭിച്ചപ്പോഴേക്കും കർഷകരിൽ പലർക്കും ആവശ്യത്തിന് കൊക്കോ ഇല്ലാത്ത അവസ്ഥയിലാണ്. വിലയുള്ളപ്പോൾ ഉത്പ്പന്നവും ഉത്പ്പന്നമുള്ളപ്പോൾ വിലയുമില്ലാത്തതാണ് കർഷകരെ നിരാശരാക്കുന്നത്. തുടർച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉൽപ്പാദനക്കുറവും കഴിഞ്ഞ നാളുകളിലും ഹൈറേഞ്ചിൽ കൊക്കോ കൃഷിക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു. 

മുമ്പ് കൃത്യമായ ഇടവേളകളിൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നൽകിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കിൽ ഉൽപ്പാദനക്കുറവ് മൂലം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ ഹൈറേഞ്ച് മേഖലയിൽ പല കർഷകരും കൊക്കോ മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഉൽപ്പാദനം മെച്ചപ്പെടുന്നതോടെ ഇപ്പോൾ ലഭിക്കുന്ന ഉയർന്ന വില വീണ്ടും താഴേക്ക് പോകുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. 

Eng­lish Summary:Production declined as cocoa prices rose
You may also like this video

Exit mobile version