സംസ്ഥാന ബജറ്റിൽ ക്ഷേമപെൻഷനും തദ്ദേശ സ്ഥാപനങ്ങൾക്കും കരുതൽ. ക്ഷേമപെൻഷന് 14,500 കോടി രൂപ വകയിരുത്തി. 10 വർഷം കൊണ്ട് ക്ഷേമ പെൻഷനായി സർക്കാർ നൽകിയത് 90,000 കോടി രൂപയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഒരു മാസത്തെ പോലും കുടിശിക ഇല്ലാതെയാണ് പെൻഷൻ നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സംവിധാനം ഒരുക്കും. വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും മുൻസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

