Site iconSite icon Janayugom Online

ദക്ഷിണ കൊറിയ വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രകോപനം; ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുമെന്ന് കരുതുന്ന വാർഷിക ഏഷ്യ‑പസഫിക് സാമ്പത്തിക സമ്മേളനത്തിന് ദക്ഷിണകൊറിയ വേദിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ സൈനിക മേധാവി സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ ഈ വർഷത്തെ ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. മാത്രമല്ല, പുതിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ അധികാരമേറ്റതിനുശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യത്തെ മിസൈൽ പരീക്ഷണം കൂടിയാണിത്.

പ്യോങ്‌യാങ്ങിന് തെക്കുള്ള ഒരു പ്രദേശത്ത് നിന്ന് വിക്ഷേപിച്ച ഒന്നിലധികം ഹ്രസ്വ‑ദൂര ബാലിസ്റ്റിക് മിസൈലുകൾ കിഴക്കോട്ടാണ് വിക്ഷേപിച്ചത്. ഇവ ഏകദേശം 350 കിലോമീറ്റർ (220 മൈൽ) ദൂരം പറന്നതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ പ്രസ്താവനയിൽ പറയുന്നു. മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version